അശോക് ലൈലാന്റ്

അശോക് ലൈലാന്റ് ചെയ്സിസ് വാങ്ങി പലരും ബോഡി കെട്ടി ആ ബസിന് അവരുടെ മക്കളുടെ പേരിടുന്നത് കാണാറുണ്ടല്ലൊ നമ്മൾ. പക്ഷെ എല്ലാ ബസിനും മുൻപിൽ "ASHOK LEYLAND" എന്നും കാണും ഇവരുടെ എന്ജിൻ ആണെങ്കിൽ.
പക്ഷെ ആരാണ് ഈ 'അശോക്' എന്ന് ഇതുവരെ ആരും അന്വേഷിക്കുന്നത് കണ്ടിട്ടില്ലാ. എന്നാൽ അതും ഒരു അച്ഛനു മകനോടുളള സ്നേഹം കൊണ്ട് ഉണ്ടായ പേരാണ്. പഞ്ചാബുകാരനായ പഴയ ഒരു സ്വാതന്ത്ര്യ സമര  സേനാനിയാണ് രഘുനന്ദൻ ശരൺ. അദ്ദേഹമാണ് 1948-ൽ അശോക് മോട്ടോഴ്സ് ആരംഭിച്ചത്. അദ്ദേഹത്തിന്റ്റെ മകനാണ് അശോക് ശരൺ. അങ്ങനെയാണ് അശോക് മോട്ടോഴ്സ് എന്ന പേരു വന്നത് ഇതിന്.
1954-ൽ ഇംഗ്ലണ്ടിൽ നിന്നുളള ലൈലാന്റ് എന്ന മോട്ടോർ കമ്പനിയുമായി അശോക് മോട്ടോഴ്സ് ലയിച്ചു. അങ്ങനെ "അശോക് ലൈലാന്റ്" എന്ന പകരം വെക്കാനില്ലാത്ത ബസ്,ട്രക്ക് കമ്പനി ചെന്നൈ ആസ്ഥാനമായി വളർന്നു തുടങ്ങി.
ടാറ്റ പോലുളള മറ്റു ബസുകളിൽ കയറുമ്പോൾ മാത്രമല്ലാ, നമ്മുടെ പട്ടാളക്കാരു ഉപയോഗിക്കുന്ന ലൈലാന്റ് ട്രക്കുകളുടെ പ്രകടനം കാണുമ്പോഴും തോന്നിയിട്ടുണ്ട് "അശോക് ലൈലാന്റ്" ആണ് എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ കണ്ടുപിടുത്തം എന്ന്. ആ ശബ്ദം കേൾകുമ്പോൾ തന്നെ അറിയാം കാലു കൊടുത്താൽ പറന്നോളുമെന്ന് ബസ്. ഓരോ ഗിയറിനും കൃത്യമായി തിരിച്ചറിയാവുന്ന ശബ്ദമാണ്. "അശോക്" എന്ന പേരു തലമുറകൾ ഏറ്റു പറയുമെന്ന് ഉറപ്പാണ്. അതാകും വിമാനപകടത്തിൽ മരിച്ച ആ അച്ഛനും അങ്ങു മുകളിൽ ഇരിക്കുമ്പോൾ ഏറ്റവും വലിയ സന്തോഷം.


No comments:

Post a Comment